കോഴിക്കോട്: പറയഞ്ചേരിയിൽ വളർത്തുനായെ ഓട്ടോറിക്ഷ കയറ്റിക്കൊന്ന സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി രാമൂട്ടിക്കാവ് എം.ടി. സന്തോഷ് കുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നായെ ഓട്ടോ കയറ്റി കൊല്ലുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പറയഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. റോഡിലൂടെ നീങ്ങിയ ജാക്കി എന്ന നായെ മന:പൂർവം ഇടിച്ചുവീഴ്‌ത്തി വാഹനം കയറ്റിയിറക്കിയതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
വാഹനത്തിനടിയിൽ നിന്നു രക്ഷപ്പെട്ട് ഓടിയ നായ് മിനിറ്റുകൾക്കകം അടുത്തുള്ള പറമ്പിൽ തളർന്നുവീണു ചത്തു. പ്രദേശവാസികളായ ആറ് യുവാക്കൾ ചേർന്നായിരുന്നു നായെ വളർത്തിയത്. ഏഴ് വർഷം മുമ്പാണ് ഇവർക്ക് നായെ കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.