അസീസിന്റെ ഖബറിടത്തിൽ ബന്ധുക്കളും ഷാജിയും

സുഹൃത്തിന്റെ ഖബറിടത്തിനരികിൽ പ്രാർഥനയോടെ ഷാജി

പന്തീരാങ്കാവ്: അകാലത്തിൽ മരണമടഞ്ഞ സുഹൃത്തിന്റെ ഖബറിടത്തിനരികിൽ നിശ്ശബ്ദ പ്രാർഥനയുമായി ഷാജിയെത്തി. കഴിഞ്ഞ ജൂലൈ അഞ്ചിന് മരിച്ച മത്സ്യവ്യാപാരിയായിരുന്ന വള്ളിക്കുന്ന് പറമ്പിൽ അസീസിന്റെ ഖബറിടത്തിലാണ് സുഹൃത്തും അയൽവാസിയുമായ താന്നിക്കൽ ഷാജിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ വർഷം അസീസ് മരിച്ചത്. അപ്രതീക്ഷിതമായ മരണം നാടിനെയും കുടുംബത്തേയും കണ്ണീരിലാഴ്ത്തിയിരുന്നു.

പെരുന്നാൾദിവസം അടുത്ത ബന്ധുക്കൾ മരണമടഞ്ഞവരുടെ ബബറിടത്തിൽ സന്ദർശിക്കാറുണ്ടെന്നറിഞ്ഞാണ് ഷാജി ഖബറിടം കാണാൻ താൽപര്യം കാട്ടിയത്. സുഹൃത്തിന്റെ ആഗ്രഹത്തിന് ഒരു തടസ്സവും പറയാതെ ബന്ധുക്കൾ സമ്മതം നൽകിയതോടെ രാവിലെതന്നെ ഷാജിയും ബന്ധുക്കൾക്കൊപ്പം പള്ളിപ്പറമ്പിലെത്തി. പനച്ചിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിലെ അസീസിന്റെ ഖബറിടത്തിൽ ബന്ധുക്കളോടൊപ്പം അരമണിക്കൂറോളം നിശ്ശബ്ദമായി പ്രാർഥിച്ചാണ് ഷാജി തിരിച്ചുപോയത്.

Tags:    
News Summary - Shaji prays near his friend's grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.