സുലൈമാൻ
പന്തീരാങ്കാവ്: കുന്നത്തു പാലത്തെ ചൈത്രം ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും താമരശ്ശേരി പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാനെയാണ് (ഷാജി -46) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.
ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സുനീറും സംഘവും തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് കുന്നത്തുപാലത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. മോതിരത്തിൽ പേരെഴുതാൻ പറഞ്ഞ് അഡ്വാൻസും നൽകി ബാക്കി തുക എ.ടി.എമ്മിൽനിന്ന് എടുക്കുന്നതിന് പുറത്തിറങ്ങിയപ്പോൾ മോതിരവുമായി മുങ്ങുകയായിരുന്നു. മുമ്പും ഇയാൾ ഇത്തരം കേസിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പ്രതിയെ ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുത്തു. പാളയത്തെ ജ്വല്ലറിയിൽ ഇയാൾ വിറ്റ സ്വർണം കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.