സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഭർത്താവ് കഴുത്തിൽ മുറിവേൽപിച്ചതായി പരാതി

മുക്കം: സ്ത്രീധനം ആവശ്യപ്പെട്ട് രണ്ട് മക്കളുടെ മാതാവിനെ ഭർത്താവ് കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ കൽപ്പൂര് സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. എട്ടുവർഷം മുമ്പാണ്​ വിവാഹം.

സ്ത്രീധനത്തി െൻറ പേരിൽ ഭർതൃമാതാവിൽനിന്നും ഭർത്താവിൽനിന്നും ക്രൂരമായ മർദനങ്ങളാണ് ഏൽക്കേണ്ടിവന്നതെന്ന് യുവതി പറയുന്നു.

സ്ത്രീധനത്തി െൻറ പേരുപറഞ്ഞ് പലപ്പോഴും വീട്ടുതടങ്കലിൽ െവക്കുകയും നിരന്തരം മാനസികമായി സമ്മർദത്തിലാഴ്ത്തുകയും ചെയ്യുന്നതായും ഇവർ പറയുന്നു.

ഭർത്താവ് യുവതിയുടെ കഴുത്തിൽ കത്തിവെക്കുകയും തുടർന്ന് മുറിവേൽപിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. അവശനിലയിലായ ഇവരെ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്കുശേഷം സഹോദര െൻറ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

മുമ്പ്​ രണ്ടുതവണ തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു.

മകളെ ഇനിയും ഭർതൃഗൃഹത്തിലേക്കയക്കാൻ ഭയമാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വീണതിനെ തുടർന്നാണ് യുവതിക്ക് പരിക്കേറ്റതെന്നും ഭർത്താവ് പറഞ്ഞു.

ത െൻറ പ്രായമായ മാതാവിനെ യുവതി പലപ്പോഴും തള്ളിയിടാറും മർദിക്കാറുമുണ്ട്. അതിനെ തുടർന്നാണ് താൻ ഭാര്യയെ ശകാരിക്കാറുള്ളത്.

യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ഗാർഹിക പീഡന നിയമങ്ങൾ ചുമത്തി മുക്കം പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.