മെഡിക്കൽ കോളജ് നിയമന തട്ടിപ്പ്: പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാറിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെടുത്ത രേഖകൾ പരിശോധിച്ചുവരുകയാണ്. പ്രതി കോവിഡ് കാലത്ത് മെഡിക്കൽ കോളജിൽ വാർഡ് അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ടെങ്കിലും തിരിച്ചറിയിൽ കാർഡ് തിരികെ നൽകിയിരുന്നില്ല. ഈ കാർഡ് ഉപയോഗിച്ച് ജീവനക്കാരനാണെന്ന വ്യാജേന മെഡിക്കൽ കോളജിൽ എത്തിയായിരുന്നു തട്ടിപ്പ്. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നുവരുകയാണ്. മെഡിക്കൽ കോളജ്, ചേവായൂർ, പന്തീരാങ്കാവ്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി 38 പേർ പരാതി നൽകിയിട്ടുണ്ട്. ഒന്നരക്കോടിയോളം ഇയാൾ തട്ടിയെടുത്തെന്നാണ് വിവരം. 

Tags:    
News Summary - Medical college recruitment scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.