കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വാഹനത്തിരക്കേറി. വർഷത്തിൽ അഞ്ചു മാസത്തോളം മാത്രം ഗതാഗത യോഗ്യമായ അടിപ്പാതയാണിത്. നിർമാണത്തിലെ അപാകത കാരണം മഴക്കാലത്തു വെള്ളം നിറയും. അടിപ്പാതയിലെ മഴവെള്ളം ചെന്നു ചേരേണ്ട കിണറിൽ സമീപത്തെ ചതുപ്പുനിലങ്ങളിൽനിന്നുള്ള ഉറവ എത്തുന്നതാണു കാരണം.
കിണർ വാട്ടർപ്രൂഫ് അല്ല. അടിപ്പാതയിലെ വെള്ളക്കെട്ട് ഡിസംബർ 19ന് യു.ഡി.എഫ് പ്രവർത്തകർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ചാണ് ഗതാഗതയോഗ്യമാക്കിയത്. കോതമംഗലം, കോമത്തുകര, കുറുവങ്ങാട് ഭാഗത്തുള്ളവർക്ക് പ്രയോജനകരമാകേണ്ട അടിപ്പാത കുറഞ്ഞ കാലത്തെ ഉപയോഗത്തിനു മാത്രമായി മാറി. അപാകതകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ശ്രമവുമില്ല.
ബപ്പൻകാട് റെയിൽവേ ഗേറ്റ് ഒഴിവാക്കിയതിനെ തുടർന്ന് പ്രദേശവാസികൾ അനുഭവിച്ച സഞ്ചാര പ്രശ്നത്തിനു പരിഹാരമായാണ് അടിപ്പാത സ്ഥാപിച്ചത്. 50 ലക്ഷത്തോളം ചെലവഴിച്ചായിരുന്നു നിർമാണം. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവക്കു മാത്രമേ പോകാൻ പറ്റുകയുള്ളൂ. ആവശ്യത്തിനു വീതിയില്ലാത്തതിനാൽ ഇരുഭാഗത്തുനിന്നും കാറുകൾ പോലുള്ള വാഹനങ്ങൾ വന്നാൽ കുരുക്ക് അനുഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.