പനച്ചിക്കുന്ന് ശുദ്ധജലപദ്ധതിയുടെ കിണർ

പനച്ചിക്കുന്ന് നിവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ?

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം മരളൂർ പനച്ചിക്കുന്ന് നിവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന് ആശങ്ക. പദ്ധതിയുടെ ഭാഗമായി കിണർ മൂടാനാണ് സാധ്യത.

പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ ആശ്രയമാണ് ഈ കിണർ. കനാലിനു സമീപം 25 വർഷം മുമ്പ് നഗരസഭ കുഴിച്ച കിണറാണിത്. ഇവിടെ കനാലിനു മുകളിൽ അടിപ്പാത നിർമിച്ച് കിണർ സംരക്ഷിക്കണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരീഷ് പുതുക്കുടി, സുകുമാരൻ കുനിയിൽ, എം.ടി. സന്തോഷ്, പി.ടി. ഷിജു, പി.കെ. സുനിൽ, പി.കെ. ഷിനു എന്നിവർ സംസാരിച്ചു.

Tags:    
News Summary - panchikunnu natives drinking water issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.