കോഴിക്കോട്: നഗരത്തിലെ മുഖ്യ മീൻ വിൽപന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് ബുധനാഴ്ച മുതല്‍ അടച്ചിടാൻ തീരുമാനം. ഓഗസ്റ്റ് രണ്ട് വരെ വില്‍പന നിർത്താനാണ് വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽനിന്നടക്കമുള്ള വണ്ടികളും ആഗസ്റ്റ് മൂന്നിന് മാത്രമെ മീനുമായി എത്തൂ. പല മാർക്കറ്റിലും കോവിഡ് വ്യാപകമാവുന്നത് കണക്കിലെടുത്താണ് തീരുമാനം. അയൽ ജില്ലകളിൽ മീൻ മാർക്കറ്റ് അടച്ചതോടെ സെൻട്രൽ മാർക്കറ്റിൽ ആൾ കൂടുമെന്ന ആശങ്കയും കച്ചവടം നിർത്താൻ കാരണമാണ്. നിലവില്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച മീന്‍ ചൊവ്വാഴ്ച തന്നെ വിറ്റ് തീർത്തിട്ടുണ്ട്. നേരത്തേ സെന്‍ട്രല്‍ മാര്‍ക്കറ്റിൽ ആൾതിരക്ക് കുറക്കാൻ പ്രവേശനം പത്ത് ലോറികള്‍ക്ക് മാത്രമായി ചുരുക്കിയിരുന്നു. ഓരോ വണ്ടി എലത്തൂര്‍, അരക്കിണര്‍, നല്ലളം, പന്നിയങ്കര, മീഞ്ചന്ത, മാങ്കാവ്, മാത്തോട്ടം, ഇടിയങ്ങര, കല്ലായി, കോവൂര്‍, ചെറുവണ്ണൂര്‍, പുതിയങ്ങാടി, വെള്ളയില്‍ എന്നീ മാര്‍ക്കറ്റുകളിലേക്ക് തിരിച്ച് വിടാനും തീരുമാനിച്ചിരുന്നു. ജില്ലയിൽ സമ്പർക്കംവഴി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിരോധനങ്ങളും നിയന്ത്രണങ്ങളും ചൊവ്വാഴ്ച മുതൽ കർക്കശമായി നടപ്പാക്കിത്തുടങ്ങി. ഇത് കർക്കശമാക്കാൻ പൊലീസ് പരിശോധന വ്യാപകമാക്കി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുവോയെന്നടക്കം പരിശോധിച്ചു. ആരാധനാലയങ്ങളിൽ ഇരുപതിലധികംപേർ എത്തുന്നതും വിവാഹ ചടങ്ങുകളുമെല്ലാം നിരീക്ഷിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളും നിരോധനങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സിറ്റി, റൂറൽ ജില്ല പൊലീസ് മേധാവികൾക്ക് കർശന നിർദേശം നൽകി ജില്ല കലകട്ർ സാംബശിവറാവു ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.