കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചുവയസ്സുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവിനെ അന്വേഷണ സംഘത്തിന് വ്യാഴാഴ്ച കസ്റ്റഡിയിൽ ലഭിക്കും. ഇതുസംബന്ധിച്ച പൊലീസിെൻറ ആവശ്യം കോടതി അംഗീകരിച്ചാണ് വ്യാഴാഴ്ച കസ്റ്റഡിയിൽ നൽകാൻ ഉത്തരവായത്.
ചാമുണ്ടിവളപ്പ് സ്വദേശി സമീറയെയാണ് പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ റജീന കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി വീട്ടിലുൾപ്പെടെ തെളിവെടുപ്പ് നടത്തുന്നതും വിശദമായി ചോദ്യം ചെയ്യുന്നതും.
അഞ്ചുവയസ്സുകാരി ആയിശ റെനയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.
തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സമീറയെ അറസ്റ്റ് ചെയ്തത്. സമീറ നേരത്തേ പലതവണ കോഹിനൂരിനടുത്തുള്ള ഉസ്താദിനടുത്തെത്തി അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്തതായി വിവരം ലഭിച്ചതിനാൽ ഇക്കാര്യവും പൊലീസ് പ്രതിയിൽ നിന്ന് ചോദിച്ചറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.