തലപ്പാടി അതിർത്തിയിൽ കർണാടക അധികൃതർ യാത്രക്കാരെ തടയുന്നു

കർണാടക അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചു

മഞ്ചേശ്വരം: ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം അതിർത്തി കടന്നെത്തുന്ന അയൽ സംസ്ഥാന യാത്രക്കാരാണെന്ന നിഗമനത്തെത്തുടർന്ന് കർണാടക സർക്കാർ യാത്രാ നിയന്ത്രണം കർശനമാക്കിത്തുടങ്ങി. ഇതോടെ കർണാടകയെ ചികിത്സക്കായി ആശ്രയിച്ച രോഗികളും അവിടത്തെ കോളജുകളിൽ പരീക്ഷ എഴുതാൻ പോവുകയായിരുന്ന വിദ്യാർഥികളും വലഞ്ഞു.
ശനിയാഴ്ച മുതൽ നിയന്ത്രണം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ച അയഞ്ഞ രീതിയിലായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ കർശന നിയന്ത്രണമാണ് നടപ്പിലാക്കിത്തുടങ്ങിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെപോലും കടത്തിവിട്ടില്ല. നേരത്തെ ഒരു ഡോസ് എടുത്തവരെ കഴിഞ്ഞ 15 ദിവസമായി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും തടഞ്ഞു.
72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ്‌ റിപ്പോർട്ട് മാത്രമാണ് അതിർത്തി കടത്തിവിടാനുള്ള മാനദണ്ഡമായി കർണാടക സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ കർണാടകയിൽ ആരംഭിച്ച ബിരുദ സെമസ്റ്റർ പരീക്ഷക്കെത്തിയ മലയാളി വിദ്യാർഥികളെ കോളജ് ഐ.ഡി കാർഡ് കാണിച്ചു കടത്തിവിട്ടിരുന്നു. എന്നാൽ, സ്ഥലത്തെത്തിയ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര ഇത് തടയുകയും പരീക്ഷ ഹാൾടിക്കറ്റ് ഉള്ളവരെ മാത്രം കടത്തിവിടാൻ നിർദേശിക്കുകയുമായിരുന്നു. പരീക്ഷ ദിവസം ഹാൾടിക്കറ്റ് എടുക്കാമെന്ന് കരുതിയ വിദ്യാർഥികൾക്ക് ഇതുമൂലം പരീക്ഷ എഴുതാൻ സാധിക്കാതെ തിരിച്ചുപോകേണ്ടിവന്നു. ഇവർക്ക് കോവിഡ് രോഗനിരക്ക് കുറയുന്ന സമയത്ത് പരീക്ഷ നടത്തുമെന്ന് പിന്നീട് സർവകലാശാല അധികൃതർ അറിയിച്ചു.
രോഗിയുമായി സ്വകാര്യ വാഹനത്തിൽ വന്ന നിരവധി പേരെയാണ് ഡെപ്യൂട്ടി കമീഷണർ നേരിട്ട് ഇടപെട്ട് തിരിച്ചയച്ചത്. ഇവർ ചികിത്സ രേഖകൾ കാണിച്ചെങ്കിലും അധികൃതർ കനിഞ്ഞില്ല. എന്നാൽ, ആംബുലൻസുകളിലെത്തിയ രോഗികളെ കടത്തിവിടുന്നുണ്ട്. അതിർത്തിയിൽ കർണാടകയിലേക്ക് പോകുന്നവരെ തിരിച്ചയക്കുന്നുവെങ്കിലും കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ കേരള അധികൃതർ പരിശോധന കൂടാതെ തന്നെ കയറ്റുന്നുണ്ട്.

തലപ്പാടിയിൽ കേരളത്തി‍െൻറ കോവിഡ് പരിശോധന കേന്ദ്രം ഇന്നു തുറക്കും

കാസർകോട്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന്, കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കേരളത്തിലുള്ളവർക്ക് സൗകര്യമൊരുക്കി ജില്ല ഭരണകൂടം.തലപ്പാടിയിൽ കോവിഡ് പരിശോധനക്ക് ആഗസ്റ്റ് മൂന്നുമുതൽ മൊബൈൽ ടെസ്റ്റിങ് യൂനിറ്റ് ഏർപ്പെടുത്തുമെന്ന് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.ആർ.ടി.പി.സി.ആർ പരിശോധനക്ക് സ്പൈസുമായി സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്. ഇതോടെ അതിർത്തിയിലെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കലക്ടർ പറഞ്ഞു.

ആംബുലൻസുകൾക്ക് മാത്രം ഇളവ്

മഞ്ചേശ്വരം: അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് വേണമെന്ന നിലപാടിൽനിന്ന് പിന്നോട്ട് പോകാതെ കർണാടക സർക്കാർ.

തിങ്കളാഴ്ച മുതൽ കർശനമാക്കിയ നിയന്ത്രണം ചൊവ്വാഴ്ച അൽപംകൂടി കടുപ്പിച്ചു. ആശുപത്രിയിൽ ആംബുലൻസ് വഴി പോകുന്നവർക്കും പരീക്ഷക്ക് പോകുന്ന ഹാൾടിക്കറ്റ് കൈവശമുള്ളവർക്കും മാത്രമാണ് നിലവിൽ ഇളവ് അനുവദിക്കുന്നത്. ഇതൊഴിച്ചുള്ള ഒരുവിധ ആനുകൂല്യങ്ങളും നൽകേണ്ടെന്ന നിലപാടിലാണ് അധികൃതർ. ഇതിനിടയിൽ, അവശ്യസേവന ജോലിക്കായി ദിവസവും പോകേണ്ടിവരുന്നവർക്ക് ജോലിയുടെ അവസ്ഥ കണക്കിലെടുത്ത് ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് 72 മണിക്കൂറിനുപകരം ഒരാഴ്ച കാലാവധിയുള്ള നെഗറ്റിവ് റിപ്പോർട്ട് മതിയാകും. കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ തലപ്പാടിയിൽ കോവിഡ് പരിശോധനക്ക് കാസർകോട് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്പൈസുമായി സഹകരിച്ചാണ് അതിർത്തിയിൽ പരിശോധന സൗകര്യം ഒരുക്കിയത്.




Tags:    
News Summary - Controls tightened at Karnataka border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.