വെള്ളിമാട്കുന്ന്: വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്കൂൾ പ്രിൻസിപ്പൽ നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ വെളളിയാഴ്ച എൻ.ജി.ഒ ക്വാർട്ടേഴ്സ് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായ അബ്ദുൽ ബാസിത്തിനെയും വി. ഷഹനെയും മർദിച്ച പ്ലസ്ടു വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. സ്കൂൾ പരിസരത്തുവെച്ച് ഏതാനും വിദ്യാർഥികൾ ബാസിത്തിനെ മർദിച്ച് അവശനാക്കി ബോധരഹിതനാക്കി.
ബോധരഹിതനായ വിദ്യാർഥിയെ അധ്യാപകർ തന്നെ ആശുപത്രിയിൽ എത്തിക്കുകയും രക്ഷിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് സ്കൂളിലെത്തിയ ബാസിത്തിനെ വീണ്ടും ദേഹോപദ്രവംചെയ്തു. മുമ്പ് ഉപദ്രവം ഉണ്ടായപ്പോൾ വിദ്യാർഥിയും പിതാവും പരാതിപ്പെട്ടിട്ടും പ്രിൻസിപ്പൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പ്ലസ് വൺ വിദ്യാർഥിയായ ഷഹനെ മർദിച്ച് ഷോൾഡറിന് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ പരാതിപ്പെട്ടപ്പോൾ പ്രിൻസിപ്പൽ പദവി വിട്ടാണ് രക്ഷിതാവിനോട് സംസാരിച്ചതെന്ന് രക്ഷിതാവ് സമീർ വാളിയിൽ ചേവായൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.