നന്മണ്ട: നന്മണ്ട 13ൽ തെരുവ് കച്ചവടം പൊടിപൊടിക്കുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, തളി ജങ്ഷൻ, ബാലുശ്ശേരി റോഡ് എന്നിവിടങ്ങളിലാണ് റോഡ് കൈയേറി വഴിയോര വാണിഭം സജീവമായത്. കപ്പ, മത്സ്യം, ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, വസ്ത്രവിൽപന എന്നിവയാണ് പ്രധാനമായും നടക്കുന്നത്. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ടൗണിൽ വഴിയോര വാണിഭം കൂടിയായതോടെ കാൽനടക്കാരാണ് പ്രയാസപ്പെടുന്നത്. നടപ്പാത തകർന്ന് കിടക്കുന്നതിനാലും റോഡിലെ തിരക്ക് കാരണവും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഴിയോര വാണിഭം ഒഴിവാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.