സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിവിധ ജില്ലകളിലായി പന്ത്രണ്ട് പേർ മരിച്ചു. തൃശൂരിലും കൊല്ലത്തു മൂന്നു പേർ വീതവും കോഴിക്കോട് രണ്ടും ഇടുക്കി,മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരോരുത്തരും മരിച്ചു. കണ്ണൂർ തളിപ്പറമ്പിലെ കാലിച്ചാക്ക് വ്യാപാരി സയ്യിദ് നഗർ ഗ്രീൻചാനൽ റോഡിലെ ശരീഫ മൻസിലിൽ സത്താർ (82), കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ നടക്കാൽ കുമാരൻ (65), കോഴിക്കോട് നന്തി ബസാർ മൂടാടി സ്വദേശിനി എടോടി സൗദ (55), മാവൂർ കുതിരാടം കളപ്പറ്റ് തടത്തിൽ കെ.ടി. കമ്മുക്കുട്ടി (58), മലപ്പുറം കൊണ്ടോട്ടിയിൽ ഒളവട്ടൂർ മങ്ങാട്ടുമുറി തോട്ടുംതൊടുവിൽ പരേതനായ എം. മോയിൻകുട്ടി ഹാജിയുടെ ഭാര്യ ഉരുണിക്കുളവൻ ആമിന ഹജ്ജുമ്മ (95), തൃശൂരിൽ ചാലക്കുടി നഗരസഭ അഞ്ചാം വാർഡിലെ അലവി സൻെറർ സ്വദേശി മടപ്പിള്ളി അബൂബക്കർ (69), വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 22 പുല്ലാനിക്കാട് സ്വദേശി റാഫേൽ (റപ്പായി -79), പഴയന്നൂർ കല്ലേപ്പാടം നായാടിപ്പറമ്പിൽ സുലൈമാൻ (49), ഇടുക്കിയിൽ നെടുങ്കണ്ടം കുഴിത്തൊളു സ്വദേശി വാകല്ലൂർ ജോസഫ് (82) എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിൽ കൈക്കുളങ്ങര ദേവി നഗർ-95 വെള്ളിക്കുളത്ത് വടക്കതിൽ ആൻറണി (70), വെളിനല്ലൂർ റോഡുവിള ആശീദ് മൻസിൽ മുജീബിൻെറ ഭാര്യ ആശാ മുജീബ് (40), അഞ്ചൽ കോളജ് ജങ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിൻെറ ഭാര്യ അശ്വതി ഗോപിനാഥ് (26) എന്നിവരാണ് മരിച്ചത്. തളിപ്പറമ്പിലെ വ്യാപാരി സത്താർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 28നാണ് ഇദ്ദേഹത്തെ മെഡി. കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ശ്വാസകോശ അർബുദത്തെത്തുടർന്ന് നേരത്തേ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം മന്ന ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: കക്കോട്ടകത്ത് പുതിയപുരയിൽ ആമിന. മക്കൾ: അഷ്റഫ്, ശരീഫ്, ഉമൈറ, സൈബുന്നിസ, റൈഹാന. മരുമക്കൾ: മുഹമ്മദ്കുഞ്ഞി (പൂവം റഹ്മാനിയ്യ ജുമാമസ്ജിദ് സെക്രട്ടറി), അസ്ലം, മഹ്റൂഫ് (ഇരുവരും ഇരിക്കൂർ), അബ്ദുല്ല. നടക്കാൽ കുമാരനും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. നേരത്തേ കീഴൂർ നാലപ്പാട് ആശുപത്രിയിൽ വാച്ച്മാനായി ജോലി ചെയ്തിരുന്നു. ഭാര്യ: താര. മക്കൾ: വൈഷ്ണവി, നിമ്മി. sathar 80 covid death taliparamb kumaran ksd covid death uduma
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.