കോഴിക്കോട്: നഗരസഭയുടെ കോതിയിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രാരംഭ പ്രവൃത്തികൾ തുടരാൻ ഹൈകോടതി അനുവാദം നൽകിയതായി കോർപറേഷന്‍ സെക്രട്ടറി അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അബ്ദുല്ലകോയ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ സമർപ്പിച്ച കേസിൽ മാർച്ച് 17ന് ഹൈകോടതി തൽസ്ഥിതി തുടരാൻ നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 28ന് കോർപറേഷൻ എതിർ സത്യവാങ്മൂലം നൽകി. തുടർന്ന് ഏപ്രിൽ എട്ടിന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് കോർപറേഷന് അനുകൂല വിധിയുണ്ടായതെന്ന് സെക്രട്ടറി അറിയിച്ചു. പദ്ധതി തുടങ്ങുന്നതിനാവശ്യമായ പ്രാരംഭ പ്രവൃത്തികൾ തുടരാനാണ് ഹൈകോടതി നിർദേശം. പദ്ധതിപ്രദേശത്തെ കണ്ടൽക്കാടുകൾ മുറിക്കുന്നതിനും നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനും ഹൈകോടതിയുടെ അന്തിമവിധി വരെ കാത്തിരിക്കേണ്ടി വരും. കേസ് വീണ്ടും മേയ് 18ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.