പേരാമ്പ്ര: വേനൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ വ്യാപക കൃഷിനാശം. കായണ്ണ കാപ്പുമ്മൽ ശ്രീധരൻ നരയംകുളം ഒതയോത്ത് താഴെ കൃഷിയിറക്കിയ നേന്ത്രവാഴ കാറ്റിൽ നശിച്ചു. കുലക്കാറായ നൂറോളം വാഴകളാണ് കാറ്റെടുത്തത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആശ്വാസമായെത്തിയ മഴയെ തുടർന്നുണ്ടായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. വാളൂർ മൊട്ടൻതറമൽ അമ്മദ്, മീത്തലെ തട്ടാൻകണ്ടി മൊയ്തി എന്നിവരുടെ വാഴയും കപ്പയും കാറ്റിൽ നശിച്ചു. കുലച്ചതും കുലക്കാറായതുമായ നൂറോളം വാഴയും മൂപ്പെത്താത്ത നൂറ്റമ്പതോളം കപ്പയുടെ തടവുമാണ് നശിച്ചത്. അമ്മതിന് 50,000 രൂപയുടെ നഷ്ടവും മൊയ്തിക്ക് 15,000 രൂപയുടെ നഷ്ടവും സംഭവിച്ചതായി കണക്കാക്കുന്നു. Photo: കാപ്പുമ്മൽ ശ്രീധരന്റെ വാഴകൃഷി നശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.