അസൈൻ കാരന്തൂരി‍െൻറ ജീവിതം പത്രപ്രവർത്തകർക്ക് പാഠപുസ്തകം -പാറക്കടവ്

കാലിക്കറ്റ് പ്രസ് ക്ലബ് അസൈൻ കാരന്തൂരിനെ അനുസ്മരിച്ചു കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന അസൈൻ കാരന്തൂരിനെ കാലിക്കറ്റ് പ്രസ്ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എഴുത്തുകാരൻ പി.കെ. പാറക്കടവ് അനുസ്മരണപ്രഭാഷണം നടത്തി. പത്രപ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു അസൈൻ കാരന്തൂരി‍ൻെറ ജീവിതമെന്ന് പി.കെ. പാറക്കടവ് അനുസ്മരിച്ചു. സൗമ്യനും ശക്തനുമായ മാധ്യമപ്രവർത്തകനായിരുന്നു അസൈനെന്ന് മുതിർന്ന പത്രപ്രവർത്തകൻ പി.ജെ. മാത്യു അനുസ്മരിച്ചു. പ്രസ്ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുൽ ഗഫൂർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എ. സെയ്ഫുദ്ദീൻ, എം.വി. ഫിറോസ്, മാധ്യമം സ്പെഷൽ കറസ്പോണ്ടന്‍റ് ഉമർ പുതിയോട്ടിൽ, കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരം, ബാബു ചെറിയാൻ, സി.വി. ഗോപാലകൃഷ്ണൻ, ടി. ഷിനോജ്കുമാർ, കെ.പി. സജീവൻ, വി.പി. റജീന, പി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. രാഗേഷ് സ്വാഗതവും പി.കെ. സജിത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.