പ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ക്രൂരത പൊറുക്കാനാവില്ല- പ്രവാസി ലീഗ്

കോഴിക്കോട് : കണ്ണൂരിലെ മാതമംഗലത്ത് പ്രവാസി വ്യാപാരിയുടെ സ്ഥാപനം അടപ്പിച്ച സംഭവം പ്രവാസികളോട് സി.പി.എം കാട്ടുന്ന അനീതിയുടെ തുടർച്ച മാത്രമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രവാസിയുടെ ഹാർഡ് വെയർ േഷാപ് സി.പി.എം-സി.ഐ ടി.യു ൈകയൂക്കിന്‍റെ പേരിൽ അടക്കാനിടയായതും കടയിൽ നാധനം വാങ്ങാൻ ചെന്ന അഫ്സൽ എന്ന പ്രവാസി ആക്രമിക്കപ്പെട്ടതും പ്രതിഷേധാർഹമാണ്. പ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ഈ ക്രൂരത പൊറുക്കാനാവില്ല . പ്രസിഡന്‍റ് ഹനീഫ മൂന്നിയൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി. ഭാരവാഹികളായ കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ , കെ.വി. മുസ്തഫ, കെ.കെ. അലി, കലാപ്രേമി ബഷീർ ബാബു, എൻ.പി. ഷംസുദ്ദീൻ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.