വടകര: മണിയൂർ പഞ്ചായത്തിലെ മഞ്ചയിൽകടവ് തീരദേശ റോഡിൽ അപകടം പതിയിരിക്കുന്നു. റോഡിൽ ചെങ്കൽ കയറ്റിവരുന്ന ലോറികൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവായി. ഒരു മാസത്തിനുള്ളിൽ ആറോളം അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. കഴിഞ്ഞദിവസം ഭാരം കയറ്റിവന്ന ഒരു ലോറി നേരിയ വ്യത്യാസത്തിനാണ് അപകടത്തിൽപെടാതെ കാൽ നടക്കാരായ വിദ്യാർഥികൾ രക്ഷപ്പെട്ടത്. കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞ റോഡിൽ ചെറു വാഹനങ്ങൾ വരെ ഏറെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. എതിർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കുപോലും വഴി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഭാരം കയറ്റിവരുന്ന ചെങ്കൽ ലോറിയും വലിയ ചരക്കുവാഹനങ്ങളും ഈ റോഡിൽ നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടകരയിൽനിന്ന് മണിയൂർ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. ലോറി മറിഞ്ഞതോടെ ഇതുവഴി എത്തിയ ചെറിയ വാഹന യാത്രക്കാർ ദുരിതത്തിലായി. വിഷയത്തിൽ പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : തീരദേശ റോഡിൽ ചൊവ്വാഴ്ച ഭാരം കയറ്റിവന്ന ലോറി മറിഞ്ഞപ്പോൾ saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.