മടവൂർ: പഞ്ചായത്തിലെ മുട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. പകൽസമയത്തും രാത്രിയിലുമെല്ലാം നായ്ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ കടിച്ച് കൊല്ലുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുകയാണ്. കറുത്തേടത്ത് മീത്തൽ കെ.എം. രജീഷിൻെറ വീട്ടിലെ ആടുകളെ നായ്ക്കൾ കടിച്ച് പരിക്കേൽപിക്കുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. ഇരിമ്പൻകുറ്റിക്കൽ റൈസുവിൻെറ വീട്ടിലെ ആടിനും കടിയേറ്റിട്ടുണ്ട്. പുല്ലോറമ്മൽ നൗഷാദിൻെറ ഗർഭിണിയായ ആടിനെയും നായ്ക്കൾ കടിച്ചുകൊന്നു. തെരുവുനായ് ശല്യം വർധിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങി നടക്കാനും വളർത്തുമൃഗങ്ങളെ മേയാൻ വിടാനും കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.