അതിഥി മന്ദിരത്തിൽ മദ്യക്കുപ്പി; രണ്ട് ജീവനക്കാരെ പുറത്താക്കി

വടകര: അതിഥി മന്ദിരത്തിൽ മന്ത്രിയുടെ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ രണ്ട് താൽകാലിക ജീവനക്കാരെ പുറത്താക്കി. വാച്ചർമാരായ പി.കെ. പ്രകാശൻ , സി.എം. ബാബു എന്നിവർക്കെതിരെയാണ് ചീഫ് എൻജിനീയർ നടപടി സ്വീകരിച്ചത്. ഇവർക്ക് പകരം രണ്ട് പേരെ പുതുതായി നിയമിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ഇക്കഴിഞ്ഞ 27ന് രാവിലെ പത്തര മണിയോടെയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വടകര പഴയ സ്റ്റാൻഡ് പരിസരത്തെ അതിഥി മന്ദിരത്തിലെത്തിയത്. മലിനമായി കിടന്ന അതിഥി മന്ദിരത്തിൻെറ പരിസരത്തെ മാലിന്യങ്ങൾക്കിടയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഇതിൻെറന്റ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.