സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മൻെറ് രജിസ്ട്രേഷന്‍ പുതുക്കാം കോഴിക്കോട്: എംപ്ലോയ്മൻെറ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്മൻെറ് ഓഫിസര്‍ അറിയിച്ചു. ഐ.ടി.ഐ പ്രവേശനം: 28ന് ഹാജരാകണം കോഴിക്കോട്: ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 ന് സ്ഥാപനത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ : 0495 2377016, 9495135094. ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡില്‍ ഒഴിവ് കോഴിക്കോട്: ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് എന്‍.സി.വി.ടി ഏക വത്സര ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാന്‍ ഒക്ടോബര്‍ 28 നകം ഐ.ടി.ഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ : 0495 2415040. വനിത പോളി ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട്: മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്നിക് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഒക്ടോബര്‍ 27ന് രണ്ടിന് കോളജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. വിവരങ്ങള്‍ക്ക് www.polyadmission.org/lte. ഫോണ്‍: 0495 2370714, 9526123432, 8547293788.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.