പെയ്തിറങ്ങിയത് തകർപ്പൻ മഴ 24 മണിക്കൂറിൽ 22 സൻെറിമീറ്റർ മഴയാണ് കോഴിക്കോട് ലഭിച്ചത്കോഴിക്കോട്: കർക്കടകത്തിൻെറ സ്വഭാവം കാണിച്ച കന്നിമാസ മഴ ജില്ലയിൽ സംഹാരരൂപത്തോടെ പെയ്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 8.30വരെ കഴിഞ്ഞ 24 മണിക്കൂറിൽ കോഴിക്കോട് താലൂക്കിൽ 22 സൻെറിമീറ്റർ മഴ കിട്ടി. വടകരയിലും െകായിലാണ്ടിയിലും 18 സൻെറിമീറ്ററും മഴ പെയ്തു. കക്കയം ഡാം പരിസരത്ത് ഒമ്പത് സൻെറിമീറ്ററാണ് മഴ കിട്ടിയത്. സാധാരണ കാലവർഷം അവസാനിക്കുന്ന സമയമാണിത്. പതിവില്ലാത്ത വിധം കനത്തമഴ തിങ്കളാഴ്ച രാവിലെ മുതലാണ് തുടങ്ങിയത്. തിങ്കളാഴ്ച മലയോരത്തായിരുന്നു മഴ ശക്തമായതെങ്കിൽ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തിലടക്കം പെയ്തു. ഈമാസം ഒന്നു മുതൽ 12 വരെ 11.8 സൻെറിമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചത്. എന്നാൽ, 37.7 സൻെറിമീറ്റർ പെയ്തു. 218 ശതമാനം അധികമഴയാണ് കിട്ടിയത്. സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസം ഏറ്റവും കൂടുതൽ മഴ ജില്ലയിലാണ് പെയ്തത്. അതേസമയം, ജൂൺ ഒന്നു മുതലുള്ള മൺസൂൺ സീസണിൽ പ്രതീക്ഷിച്ചതിലും 11 ശതമാനം മഴ കുറച്ചാണ് ജില്ലയിൽ പെയ്തത്. 257 സൻെറിമീറ്ററായിരുന്നു പ്രതീക്ഷിച്ചത്. 228 സൻെറിമീറ്ററാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.