കോഴിക്കോട്: ഉപ്പുതൊട്ട് കർപ്പൂരം വരെ ഒരുകുടക്കീഴിൽ ഒരുക്കി സിവിൽ സപ്ലൈസ് കോർപറേഷൻെറ ഓണം മേള. പച്ചക്കറി, പലചരക്ക്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക്് ലഭ്യമാക്കുകയാണ് കോഴിക്കോട് ഗവ. മോഡൽ സ്‌കൂളിൽ സജ്ജീകരിച്ച സപ്ലൈകോ ഓണം മേള. അവശ്യ വസ്തുക്കൾക്കുപുറമെ കുടുംബശ്രീ സ്റ്റാൾ, ഹോർട്ടി കോർപ്പിൻെറ പച്ചക്കറി സ്റ്റാൾ, കയർഫെഡ്, മിൽമ സ്റ്റാൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളുമുണ്ട്. സബ്‌സിഡി നിരക്കിലും സബ്‌സിഡിയിതര നിരക്കിലും സാധനങ്ങൾ വിൽപനക്ക് എത്തിച്ചിട്ടുണ്ട്. നിലവിൽ മാവേലി സ്റ്റോറിലൂടെ വിൽപനക്കെത്തിക്കുന്ന മുഴുവൻ സബ്‌സിഡി സാധനങ്ങളും അതേ നിരക്കിലാണ് മേളയിൽ വിൽക്കുന്നത്. നിത്യോപയോഗ, സ്റ്റേഷനറി സാധനങ്ങളെല്ലാം യഥാർഥ വിലയിൽ കുറഞ്ഞ നിരക്കിലും പത്തു മുതൽ 30 ശതമാനം വരെ വിലക്കിഴിവിലുമാണ് നൽകുന്നത്. ഹോർട്ടികോർപ്പിൻെറ പച്ചക്കറി സ്റ്റാളുകളിൽ ഓപൺ മാർക്കറ്റിലേതിനേക്കാൾ 20 ശതമാനം വിലക്കുറവുണ്ട്. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൈകഴുകാനുള്ള സൗകര്യം, സാനിറ്റൈസർ, തെർമൽ സ്‌കാനിങ് എന്നിവ സജ്ജമാക്കി. ടോക്കൺ അടിസ്ഥാനത്തിലാണ് വിൽപന. 10 മുതൽ ആറുവരെയാണ് പ്രവർത്തന സമയം. ഒരേ സമയം ആറുപേർക്ക് മാത്രമേ സ്റ്റാളിൽ പ്രവേശിക്കാൻ കഴിയൂ. 30ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.