അമ്മ ആശുപത്രിയിൽ; അഖിലിൻെറ കിടപ്പ് വിസർജ്യത്തിൽ കക്കോടി: ഇരുകാലുകളും കൈകളും തളർന്ന 31കാരൻ കക്കോടി പറമ്പത്തുതാഴത്ത് അഖിലിന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നടക്കാൻ പരസഹായം വേണം. വിശക്കുമ്പോഴോ വേദനിക്കുമ്പോഴോ ഒച്ചയുണ്ടാക്കും. പക്ഷേ, കേൾക്കാൻ വീട്ടിൽ ആരുമില്ല. പിതാവ് മരിച്ചു. മാതാവ് ആഴ്ചയിലധികമായി അത്യാസന്ന നിലയിൽ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലാണ്. വിസർജ്യത്തിലാണിപ്പോൾ അഖിലിൻെറ കിടപ്പ്. ചിലർ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കരുതലോടെ വായിൽ വെച്ചുകൊടുത്താൽ കഴിക്കും. വീട്ടിൽ ഭക്ഷണം വെച്ചു പോരാൻ ഇപ്പോൾ ആർക്കും ധൈര്യമില്ല. ഒറ്റ വാതിൽ പോലുമില്ലാത്ത വീട്ടിൽ തെരുവുനായ്ക്കൾ എത്തുന്നതാണ് കാരണം. കൃത്യമായി ഭക്ഷണവും പരിചരണവുംകൊണ്ട് അഖിലിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പാലിയേറ്റിവ് പ്രവർത്തകർ പറയുന്നു. വൃത്തിഹീനമായ വീട്ടിൽ ഒറ്റക്ക് യുവാവിനെ കിടത്തിയാൽ മറ്റു രോഗങ്ങൾ പിടിപെടാം. പാലിയേറ്റിവ് സൻെററിലെ നഴ്സിൽനിന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന അഖിലിൻെറ ദൃശ്യം കരളലിയിപ്പിക്കുന്നതാണ്. അമ്മയുടെ കരുതലില്ലാത്ത അഖിലിന് മരുന്നും ഭക്ഷണവും കാരുണ്യമതികളിൽനിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.