ജപ്തി ചെയ്ത വീടിെൻറ കോലായിയിൽ കഴിയുന്ന കുടുംബത്തെ പുനരധിവസിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ

ജപ്തി ചെയ്ത വീടിൻെറ കോലായിയിൽ കഴിയുന്ന കുടുംബത്തെ പുനരധിവസിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: ബാങ്ക് ജപ്തി ചെയ്ത വീടിൻെറ കോലായിയിലും മുറ്റത്തുമായി കഴിയുന്ന നിർധന കുടുംബത്തെ പുനരധിവസിപ്പിക്കാൻ ജില്ല കലക്ടറും ജില്ല സാമൂഹിക നീതി ഓഫിസറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചേവരമ്പലം തായാട്ടുപൊയിൽ കോളനിയിൽ വി.കെ. വേലായുധനെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. വേലായുധൻെറ വീട് ജപ്തി ചെയ്ത കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക്, മലാപ്പറമ്പ് ശാഖ മാനേജർ 30 ദിവസത്തിനകം ജപ്തി നടപടി സംബന്ധിച്ച് കമീഷൻ ഓഫിസിൽ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മാധ്യമവാർത്തയെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടി സ്വീകരിച്ച ശേഷം 30 ദിവസത്തിനകം കലക്ടറും സാമൂഹിക നീതി ജില്ല ഓഫിസറും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.