ആഗസ്റ്റ് 15ന് ഉദ്ഘാടനം നടത്താമെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി നീങ്ങുന്നത് വടകര: അസൗകര്യങ്ങളില്‍നിന്നും ചോമ്പാല പൊലീസ് സ്റ്റേഷന് മോചനമാകുന്നു. 80 ലക്ഷം രൂപചെലവഴിച്ച് നടക്കുന്ന കെട്ടിടനിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നിലവില്‍ ദ്രുതഗതിയിലാണ് പ്രവൃത്തി നടക്കുന്നത്. ഇതനുസരിച്ച് ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ഇതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ പ്രവൃത്തി വൈകുമെന്ന ആശങ്കയാണുള്ളത്. പുതിയ കെട്ടിടം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മുറിയുള്‍പ്പെടെയുള്ള സൗകര്യമാണുണ്ടാവുക. സര്‍ക്കാര്‍ അധീനതയിലുളള കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോർപറേഷനാണ് നിർമാണ ചുമതല. നിലവിലുളള പൊലീസ് സ്റ്റേഷൻെറ മുമ്പില്‍ ഹെല്‍ത്ത് സൻെററിൻെറ തെക്കുഭാഗത്തായി അനുവദിച്ച് 13 സൻെറ് സ്ഥലത്താണ് പുതിയ കെട്ടിടം. ഈ സ്ഥലം അനുവദിച്ച് വര്‍ഷങ്ങളോളമുളള കാത്തിരിപ്പിനുശേഷമാണ് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത് . 2009ലാണ് അഴിയൂര്‍ കൃഷിഭവന്‍ കെട്ടിടത്തിനു മുകളില്‍ ചോമ്പാല സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. നിന്നുതിരിയാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് സ്റ്റേഷൻെറ പ്രവര്‍ത്തനം. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ നിലവിലുള്ള സ്റ്റേഷനില്‍ പറ്റുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റേഷന്. എന്നാല്‍, പുതിയ സ്റ്റേഷനിലേക്ക് കൃത്യമായ റോഡ് സൗകര്യമില്ലാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. കെട്ടിട നിർമാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം റോഡും ഒരുക്കണമെന്നാണ് പൊതുവായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.