കോഴിക്കോട്: നഗരത്തിൽ വിവിധ ക്യാമ്പുകളിലായി 519 പേർക്ക് കോവിഡ് പരിശോധന നടന്നതിൽ എട്ട് പേർക്ക് പോസിറ്റിവായി. ഇതിൽ ഏഴാളും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 625 പേർക്കാണ് പരിശോധന നിശ്ചയിച്ചതെങ്കിലും മുഴുവൻ നടന്നില്ല. പള്ളിക്കണ്ടി, മുഖദാർ ഭാഗങ്ങളിൽ 150 േപരെ പരിശോധിച്ചതിൽ ഏഴ് പേർക്ക് പോസിറ്റിവായി. ഏഴും പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സെൻട്രൽ മാർക്കറ്റിലും കോയൻകോ ബസാറിലുമായി 151 പേരെ പരിശോധിച്ചതിൽ ഒരാൾക്ക് പോസിറ്റിവായി. ഇയാളുടെ ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല. ഇതിനായി അേന്വഷണം തുടങ്ങിയിട്ടുണ്ട്. ബേപ്പൂരിൽ 200 പേരെ പരിശോധിക്കാൻ നിശ്ചയിച്ചെങ്കിലും 193 പേർക്കാണ് ടെസ്റ്റ് നടത്താനായത്. എല്ലാം നെഗറ്റിവാണ്. കൊല്ലത്ത് നിന്നു വന്ന രോഗം സ്ഥിരീകരിച്ച ഡ്രൈവർ ഈ ഭാഗത്ത് കറങ്ങിയതായി വിവരം ലഭിച്ചതിനാൽ ബേപ്പൂരിലെ ഫലം ആശങ്കയോടെയാണ് അധികൃതർ കണ്ടിരുന്നത്. ഇദ്ദേഹത്തിൻെറ സമ്പർക്ക പട്ടികയിൽ രണ്ട് പേർക്ക് രോഗം വന്നിരുന്നു. ഇയാളുടെ പ്രഥമ സമ്പർക്കപ്പട്ടികയിലുള്ള ആറ് പേർക്ക് കൂടി പരിശോധന നടത്താനുണ്ട്. റെയിൽവേ സ്േറ്റഷനിൽ 125 പേരെ പരിശോധിച്ചപ്പോഴും എല്ലാം നെഗറ്റിവായി. ദേവഗിരി സൻെറ് ജോസഫ്സ് കോളജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മൻെറ് സൻെറർ കഴിഞ്ഞ ദിവസം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോവിഡൻസ് കോളജിൽ പുതിയ സൻെറർ ഉടൻ തുറക്കും. 180 കിടക്കകളാണ് ഇവിടെയുണ്ടാവുക. 70 കിടക്കകളുള്ള സൻെറർ ഇഖ്റ ആശുപത്രി കെട്ടിടത്തിലും ഉടൻ തുടങ്ങുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.