നാദാപുരം: തൂണേരി ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ റാപിഡ് ആൻറിജൻ പരിശോധനയിൽ എട്ടുപേർക്കു കൂടി പോസിറ്റിവ്. തൂണേരിയിൽ ആറുപേർക്കും നാദാപുരത്ത് രണ്ടു പേർക്കുമാണ് പോസിറ്റിവായത്. 101 പേരുടെ പരിശോധനയാണ് തൂണേരിയിൽ നടത്തിയത്. 40 നാദാപുരത്തും 61 തൂണേരിയിലും ആണ് പരിശോധന നടത്തിയത്. പോസിറ്റിവായവരിൽ ഗർഭിണിയടക്കമുള്ളവരുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധനയാണ് നടത്തിയത്. തൂണേരിയിൽ ആൻറിജൻ പരിശോധന നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ എടച്ചേരി ഗ്രാമപഞ്ചായത്തിലുള്ള 83 പേരുടെ ഫലവും നെഗറ്റിവാണ്. വളയത്ത് ആർ.ആർ.ടി അംഗത്തിൻെറ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. പൊതുപ്രവർത്തകനായ ഇദ്ദേഹത്തിൻെറ സമ്പർക്കപ്പട്ടിക വിപുലമാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരുമായി ഇദ്ദേഹം അടുത്ത സമ്പർക്കം പുലർത്തിയിട്ടുണ്ട്. ആർ.ആർ.ടി അംഗമെന്ന നിലയിൽ സദാ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ഒരുവിധ രോഗലക്ഷണവും പ്രകടമല്ലാത്ത ഇദ്ദേഹമടക്കമുള്ളവരെ സാമൂഹിക വ്യാപന സാധ്യത തിരിച്ചറിയാൻ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.