കോഴിക്കോട്: കോവിഡിൻെറ മറവിൽ പാഠപുസ്തക സെൻസറിങ് നടത്താനുള്ള കേന്ദ്ര സർക്കാറിൻെറ നീക്കത്തിനെതിരെ സി.ബി.എസ്.ഇ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ്് ജില്ലയിലുടനീളം ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യം, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങൾ സെൻസർ ചെയ്യാനുള്ള കേന്ദ്രമാനവ വിഭവശേഷി വകുപ്പിൻെറയും സി.ബി.എസ്.ഇയുടെയും തീരുമാനം പിൻവലിക്കുക, അക്കാദമിക് ഹിന്ദുത്വക്കെതിരെ പ്രതിഷേധിക്കുക എന്നീ തലക്കെട്ടുകളിലായിരുന്നു പ്രതിഷേധം. 2014 മുതൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ അക്കാദമിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവത്കരണത്തിൻെറ ഭാഗമാണ് വെട്ടിമാറ്റലുകളെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് റഹീം ചേന്ദമംഗലൂർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ലബീബ് കായക്കൊടി, ഹയർ സെക്കൻഡറി വകുപ്പ് കൺവീനർ ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.