കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി കൂടത്തായ് പൊന്നാമറ്റം വീട്ടിൽ ജോളിയുടെ ഒരു ജാമ്യാപേക്ഷ കൂടി ജില്ല സെഷൻസ് കോടതി തള്ളി. ആദ്യ ഭർത്താവായ റോയ് തോമസിൻെറ പിതാവ് ടോം തോമസിൻെറ വധക്കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. സിലി, ആൽഫൈൻ എന്നിവരെ കൊന്നുവെന്ന കേസുകളിലെ ഹരജികളും നേരത്തേ തള്ളിയിരുന്നു. കേസിൽ 25 ഓളം പേർ ജോളിയുടെ ബന്ധുക്കളാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻെറ വാദം അംഗീകരിച്ചാണ് കോടതി നടപടി. ആദ്യ ഭർത്താവായ റോയ് തോമസ്, റോയ് തോമസിൻെറ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ഇപ്പോഴത്തെ ഭർത്താവായ ഷാജുവിൻെറ ആദ്യ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുൾപ്പെടെ ആറു കൊലപാതക കേസുകളിലാണ് ജോളിയെ പ്രതിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.