കോഴിക്കോട്: നഗരസഭ പരിധിയിൽ സമ്പർക്കംവഴിയുള്ള കോവിഡ്വ്യാപനം കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കോവിഡ് സ്ഥിരീകരിച്ച 11 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇവരിലൊരാൾ ചെന്നൈയിൽനിന്നു വന്ന് 14 ദിവസം സർക്കാർ ക്വാറൻറീനിൽ കഴിഞ്ഞയാളാണ്. എന്നാൽ ഇദ്ദേഹത്തിനൊപ്പം താമസിച്ചവർക്ക് രോഗമില്ല. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും രണ്ടു വീട്ടുകാർക്കും ഉൾപ്പെടെ രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന് വീട്ടുകാർക്ക് പകർന്നുവെന്നാണ് പ്രാഥമിക നിഗമനമെങ്കിലും രോഗത്തിൻെറ കൃത്യമായ വഴി ലഭ്യമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് രോഗം ബാധിച്ചതും കല്ലായിയിലെ യുവതിക്ക് രോഗംവന്നതും എവിടെനിന്നാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിയാത്തതും പ്രതിസന്ധിയായിട്ടുണ്ട്. ഉറവിടമറിയാത്തതും സമ്പർക്കത്തിലൂടെ ഉണ്ടാകുന്നതുമായ കേസുകൾ വർധിക്കുന്നത് സമൂഹ വ്യാപനത്തിലേക്ക് നയിക്കുേമാ എന്ന ഭീതിയിലാണ് ജില്ല ഭരണകൂടം. ലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതാണ് സമൂഹവ്യാപനത്തിലേക്ക് നയിക്കുക. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ സമൂഹത്തിൽ ഇറങ്ങിനടക്കുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും പിന്നീട് നിരവധി പേരിലേക്ക് രോഗം പകരാൻ ഇടയാക്കും. ഫ്ലാറ്റിലെ രോഗബാധ സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന് ബാധിച്ചതാണോ െചന്നൈയിൽനിന്ന് വന്നയാളിൽനിന്ന് ബാധിച്ചതാണോ എന്ന് വ്യക്തമല്ല. റൂം ക്വാറൻറീൻ പലരും ലംഘിക്കുന്നതും രോഗം പകരുന്നതിനിടയാക്കുന്നുണ്ട്. 14 ദിവസം സർക്കാർ ക്വാറൻറീനിൽ കഴിഞ്ഞാൽ ബാക്കി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കണം. വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നവർ മുറിക്ക് പുറത്തിറങ്ങാതെ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. വീട്ടിലെ മറ്റുള്ളവരുമായി േപാലും ബന്ധപ്പെടരുത്. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാതെ പലരും വീട്ടുകാരുമായി സമ്പർക്കത്തിൽ വരുന്നതും രോഗം പരക്കുന്നതിനിടയാക്കുന്നുണ്ട്. അേതസമയം, ചൊവ്വാഴ്ച വെള്ളയിൽ രോഗം സ്ഥിരീകരിച്ച രോഗി വിേദശത്തുനിന്ന് വന്ന് സർക്കാർ ക്വാറൻറീനിൽ കഴിയുന്നയാളാണ്. ഇയാൾക്ക് ഫ്ലാറ്റിലെ രോഗികളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.