കേരള സർവകലാശാലക്ക് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്

സംസ്ഥാനത്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ സർവകലാശാല •3.67 ഗ്രേഡ് പോയന്‍റോടെയാണ് നേട്ടം തിരുവനന്തപുരം: കേരള സർവകലാശാലക്ക് നാഷനൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) എ പ്ലസ് പ്ലസ് (A++)  ഗ്രേഡ് നേട്ടം. റീ അക്രഡിറ്റേഷനിൽ നാലിൽ 3.67 ഗ്രേഡ്‌ പോയന്‍റ് നേടിയാണ്‌ സർവകലാശാല ചരിത്രനേട്ടത്തിലെത്തിയത്. സംസ്ഥാനത്ത്‌ ഒരു സർവകലാശാലക്ക് ആദ്യമായാണ്‌ എ പ്ലസ്‌ പ്ലസ്‌ ലഭിക്കുന്നത്‌. പുതിയ ഗ്രേഡോടെ രാജ്യത്തെ സ്റ്റേറ്റ് സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടി. മികച്ച 10 സർവകലാശാലകളിൽ ഒന്നായും കേരള മാറി. ഏഴ്‌ വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്ത് വിദഗ്ധ സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നാക് ഗ്രേഡ്‌ നൽകുന്നത്‌. ഇതിൽ പാഠ്യപദ്ധതി - 3.8, അധ്യാപനം/ബോധനം/മൂല്യനിർണയം -3.47, ഗവേഷണം/കണ്ടുപിടിത്തം/അനുബന്ധപ്രവർത്തനം -3.52, അടിസ്ഥാന സൗകര്യമേഖല/പഠന സൗകര്യം -3.75, സ്റ്റുഡന്‍റ് സപ്പോർട്ട് പ്രോഗ്രഷൻ -3.93, ഗവേണൻസ്/ലീഡർഷിപ്/മാനേജ്മെന്റ് -3.61, ഇൻസ്റ്റിറ്റ്യൂഷനൽ വാല്യു ആൻഡ് ബെസ്റ്റ് പ്രാക്ടീസ് -3.96 എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ നാക് സർവകലാശാലക്ക് നൽകിയ ഗ്രേഡ് പോയന്‍റ്. രാജ്യത്ത് എ ഡബിൾ പ്ലസ് ഗ്രേഡുള്ള കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ എണ്ണം ഒമ്പതായിരുന്നു. ഈ പട്ടികയിലെ 10ാമത്തെ സർവകലാശാലയാണ് കേരള. സംസ്ഥാന സർവകലാശാലകളിൽ ഈ നേട്ടമുള്ള ആറു സർവകലാശാലകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയന്‍റുള്ള സർവകലാശാലയായും 'കേരള' മാറി. കേന്ദ്രസർക്കാറിന്‍റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിം വർക്കിൽ ഒന്നാം സ്ഥാനം നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ (ഐ.ഐ.എസ്സി) നിലവിലുളള ഗ്രേഡ് പോയന്‍റിന് തുല്യമായ (3.67) ഗ്രേഡാണ് കേരള സർവകലാശാലക്കും ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 3.3 പോയന്‍റോടെ എ ഗ്രേഡാണ് സർവകലാശാലക്ക് ലഭിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.