കോഴിക്കോട്: നഗരസഭ സി.പി.എമ്മിന്റെ ബിസിനസ് ഹബായി മാറിയെന്നും പാസ്വേഡും യൂസർ ഐഡിയും ദുരുപയോഗം ചെയ്ത് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വലിയ അഴിമതിയുടെ ചെറിയ ഭാഗമാണിപ്പോൾ പുറത്തുവന്നത്. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാർ പരൽമീനുകളാണ്. വലിയ സ്രാവുകൾ വേറെയുണ്ട്. കെട്ടിടങ്ങൾക്ക് പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമാനതയില്ലാത്ത തട്ടിപ്പാണ് നഗരസഭയിൽ നടക്കുന്നത്. അപേക്ഷിച്ച പ്ലാൻ തള്ളുന്നതോടെ ബന്ധപ്പെട്ടവർ ഹൈകോടതിയെ സമീപിക്കും. ഇതിനിടെ നിർമാതാക്കളുമായി സി.പി.എം നേതാക്കൾ ഡീൽ ഉറപ്പിക്കും. പിന്നാലെ നഗരസഭ ബോധപൂർവം കേസ് തോറ്റുകൊടുക്കുകയും ചെയ്യും -അദ്ദേഹം ആരോപിച്ചു. 15 വർഷത്തിനിടെ പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽപോലും നഗരസഭ ജയിച്ചിട്ടില്ല. നഗരസഭയുടെ സ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കാനുള്ള അനുമതി നൽകിയതും സി.പി.എം നേതാക്കൾക്കും അവരുടെ ബിനാമികൾക്കുമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുറഹിമാൻ, മുനീർ എരവത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.