മടിക്കേരി: ഹാസൻ-വിരാജ്പേട്ട- മാക്കൂട്ടം അന്തർസംസ്ഥാനപാത ദേശീയ പാതയാക്കി ഉയർത്തി പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകി. മടിക്കേരിയിൽ കുടക് എം.എൽ.എമാരായ കെ.ജി. ബോപ്പയ്യ, അപ്പച്ചു രഞ്ജൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉറപ്പ് നൽകിയത്. ഹാസൻ ജില്ലയിലെ ചെന്നരായ പട്ടണത്തിൽനിന്നു വിരാജ്പേട്ട വഴി കേരള അതിർത്തി വരെ 183 കി.മീറ്റർ അന്തർസംസ്ഥാന പാത ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചുരുങ്ങിയ ദൂരം എന്ന നിലക്കും പ്രധാനപ്പെട്ടതാണ്. പാതയുടെ വികസനത്തിന് ദേശീയപാത വികസന അതോറിറ്റി 1600 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ചെന്നരായ പട്ടണത്തിൽനിന്നു ഹൊളെ നരസിപുർ, അറക്കൽഗൂഡു, ശനിവാരസന്തെ, സോമവാർപേട്ടെ, മാദാപുറ, മടിക്കേരി, മൂർനാട്, വിരാജ്പേട്ട, കേരള അതിർത്തി മാക്കൂട്ടം വരെയാണ് വികസിപ്പിക്കാൻ പദ്ധതി. നിലവിലെ വിരാജ്പേട്ട- മാക്കൂട്ടം റോഡ് ഇടുങ്ങിയതും നിലവാരമില്ലാത്തതുമാണ്. കുടകിൽനിന്നു മാക്കൂട്ടം വരെയുള്ള യാത്ര ദുരിതപൂർണമാണ്. ഫോട്ടോ ഇ മെയിലിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.