ബേപ്പൂർ: സംസ്ഥാനത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന മത്സ്യവറുതി നേരിടാൻ മത്സ്യസമ്പത്തിന്റെ സംരക്ഷണം മുൻനിർത്തി ട്രോളിങ് നിരോധന കാലാവധി കേന്ദ്ര നിരോധനത്തിന് തുല്യമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചൈനീസ് എൻജിനുകൾ ഉപയോഗിച്ചുള്ള തീരക്കടലിലെ 'ഡബിൾനെറ്റ്' ട്രോളിങ് ഉൾപ്പെടെയുള്ളവ നിരോധിക്കാൻ കെ.എം.എഫ്.ആർ ആക്ട് ഭേദഗതി ചെയ്യണം. നിലവിലെ 58 ദിവസ ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ച് ജില്ല കേന്ദ്രങ്ങളിൽ 'മത്സ്യവറുതിയുടെ കാണാപ്പുറങ്ങൾ' എന്ന സന്ദേശവുമായി ശാസ്ത്രസദസ്സുകൾ സംഘടിപ്പിക്കാൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജാക്സൻ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. ആന്റോ ഏലിയാസ്, എം.കെ. അബ്ദുൽ റാസിഖ്, എസ്. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.