കോട്ടയം: ബ്യൂട്ടി പാർലർ നടത്തുന്നതിന് പൊലീസിനെ സ്വാധീനിക്കാനെന്ന പേരിൽ പണംവാങ്ങി തട്ടിപ്പ് നടത്തിയ യുവാവിനെ പിടികൂടി. പെരുമ്പാവൂർ വെങ്ങോല സ്വദേശി സനീഷ് നൗഷാദിനെ (38) യാണ് മലപ്പുറത്തുനിന്ന് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടിപാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ പൊലീസുകാർക്ക് കൊടുക്കാനെന്ന വ്യാജേന പ്രതി പരാതിക്കാരിയിൽ നിന്ന് 50,000 രൂപ കൈക്കലാക്കി.
തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എസ്.ഐമാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ.എസ്.ഐ വി.കെ. വിനോദ്, സീനിയർ സി.പി.ഒമാരായ ജോഷ് കുമാർ, അനീഷ്, അജിത് എം. വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.