എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

യു.ഡി.എഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയിലുണ്ടാകുമോ -ജോസ് കെ. മാണി

പുതുപ്പള്ളി: സ്ഥാനാര്‍ഥിയുടെ വര്‍ത്തമാനകാല നിലപാട് മാത്രമല്ല, ഭൂതകാലവും ജനങ്ങള്‍ വിലയിരുത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തോടൊപ്പം പ്രചാരണം നയിക്കുന്നവരും ആ പാർട്ടിയിൽ തന്നെ അടുത്ത തവണ ഉണ്ടാകുമോയെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു. തോമസ് ചാഴികാടന്‍ മല്‍സരിച്ചതെല്ലാം ഒരേ പാര്‍ട്ടിയിലും ഒരേ ചിഹ്നത്തിലുമാണ്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ തരാതരം പാര്‍ട്ടി മാറുന്ന ശീലമുള്ള നേതാക്കള്‍ ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുന്നത് അടുത്ത ചാട്ടം മുന്നില്‍ കണ്ടാണെന്നും ജോസ് കെ.മാണി പറഞ്ഞു.  എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാവ് അഡ്വ. കെ.അനില്‍കുമാര്‍, പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Will the UDF candidate be in the same party next time asks Jose K. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.