കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് പ്രതി അമിത് ഉറാങ്ങിനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതി ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ആരെങ്കിലും സഹായിച്ചോ, ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും.
പ്രതിയെ പിടികൂടിയ തൃശൂർ മാളയിലെ കോഴി ഫാമിലെത്തിച്ചും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വ്യവസായിയായ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് മോഷ്ടിച്ച സി.സി ടി.വി കാമറയുടെ ഡി.വി.ആര്, മൊബൈല്‍ ഫോണ്‍ എന്നിവ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.