കടുത്തുരുത്തി: ഇലക്ട്രിക് വർക്ഷോപ്പിൽ റിപ്പയറിങ്ങിനായി സൂക്ഷിച്ച 37,000 രൂപ വിലയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മുളക്കുളം ചാമക്കാലയിൽ വീട്ടിൽ കെ.ആർ. അജിത്തിനെയാണ് (34) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലറ പഴയപള്ളിയുടെ ഗ്രൗണ്ടിലെ വർക്ഷോപ്പിൽ സൂക്ഷിച്ച വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന്റെ പെട്ടിയും പറയുടെ ചട്ടിയും ഫുട്ട് വാൽവും സ്റ്റാൻഡും പ്രതി മോഷ്ടിച്ചു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ അയർക്കുന്നത്തുനിന്ന് പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ അരുൺ കുമാർ, സജിമോൻ എസ്.കെ, റോജിമോൻ, സി.പി.ഒമാരായ പ്രവീൺകുമാർ കെ.പി, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.