കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളർപ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലമായിരിക്കും കടുത്തുരുത്തി. ഇക്കുറി ഇടതുപക്ഷത്തെത്തിയ ജോസ് കെ. മാണി പക്ഷം ജോസഫ് വിഭാഗത്തിനെതിരെ കോടതിയിൽ വിജയിച്ചതിെൻറ ആത്മവിശ്വാസത്തിലാണ്. ജനകീയ കോടതിയിൽ ആരു വിജയിക്കുമെന്ന ആകാംക്ഷയാണ് കടുത്തുരുത്തിയെ സംസ്ഥാന ശ്രദ്ധയിൽ കൊണ്ടുവരുന്നത്.കേരള കോൺഗ്രസിെൻറ ഉറച്ച മണ്ണാണ് കടുത്തുരുത്തി.
പഴയ പാലാ മണ്ഡലത്തിലെ നാലു പഞ്ചായത്തുകൾ ഇപ്പോൾ കടുത്തുരുത്തിയിലാണ്. കെ.എം. മാണി താമസിച്ചിരുന്നത് പാലായിലാണെങ്കിലും തറവാട് ഉൾപ്പെടുന്ന മരങ്ങാട്ടുപിള്ളി കടുത്തുരുത്തിയിലാണ്.
1957 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് സ്ഥാനാർഥികളും കോൺഗ്രസ് സ്ഥാനാർഥികളുമാണ് മിക്കപ്പോഴും ഇവിടെ വിജയിച്ചിട്ടുള്ളത്. രണ്ടുതവണ പി.സി. തോമസ് സ്വതന്ത്രനായി ജയിച്ചിട്ടുണ്ട്.
പി.ജെ. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ നേർക്കുനേർ പോരാടുന്ന ഇവിടെ തദ്ദേശ െതരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടി യു.ഡി.എഫിെൻറ ചങ്കിടിപ്പ് കൂട്ടുന്നു. അരയും തലയും മുറുക്കി ഇറങ്ങിയാൽ വിജയം സുനിശ്ചിതമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിെൻറ വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫിനുവേണ്ടി നിലവിലെ എം.എൽ.എ മോൻസ് ജോസഫ് തന്നെ സ്ഥാനാർഥിയാകും.
മാണി വിഭാഗം സ്റ്റീഫൻ ജോർജിനെത്തന്നെ നിയോഗിക്കാനും സാധ്യതയുണ്ട്. അേതസമയം, ജോസ് കെ. മാണി നിയമസഭയിലേക്ക് ഇവിടെ നിന്ന് മത്സരിക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.നാലുതവണ എം.എൽ.എയായ മോൻസ് ജോസഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇടതുവലതു മുന്നണികളിൽനിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള മോൻസ് 2016ൽ 42,256 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷം നേടി. 2011ൽ 23,057 വോട്ടിനും 2006ൽ 2001 വോട്ടിനും 1996ൽ 15,166 വോട്ടിനുമാണ് മോൻസ് ജയിച്ചത്. 2001ൽ മോൻസ് ജോസഫിനെ 4649 വോട്ടിന് പരാജയപ്പെടുത്തിയ സ്റ്റീഫൻ ജോർജ് പിന്നീട് നടന്ന രണ്ട് െതരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.
പിളർപ്പിനുശേഷം യഥാർഥ കേരള കോൺഗ്രസുകാർ ജോസ് വിഭാഗത്തിലോ ജോസഫ് വിഭാഗത്തിലോ എന്ന കാര്യം കടുത്തുരുത്തി പറയും. കണക്കുതീർക്കാനും കളം പിടിക്കാനും ഇരുകൂട്ടരും കടുത്തമത്സരത്തിനാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.