ജി. അജികുമാർ, കെ. അനീഷ് കുമാർ,
ആർ. സന്തോഷ്
കറുകച്ചാൽ: റബർതോട്ടത്തിൽ സൂക്ഷിച്ച ഒട്ടുപാൽ മോഷ്ടിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി പാറക്കൽ കോളനി ഭാഗത്ത് കാലായിൽ ജി. അജികുമാർ (48), റാന്നി പാറക്കൽ കോളനി ഭാഗത്ത് ഓമന നിവാസിൽ കെ. അനീഷ് കുമാർ (38), റാന്നി സബ്സ്റ്റേഷൻ ഭാഗത്ത് ലക്ഷംവീട് കോളനിയിൽ കുന്നുംപുറം ആർ. സന്തോഷ് (34) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള റബർ തോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ച 1000 കിലോയോളം പച്ച റബർ ചണ്ടികളാണ് ഇവർ മോഷ്ടിച്ചത്. വെള്ളാവൂർ സ്വദേശി ടാപ്പിങ്ങിനായി പാട്ടത്തിനെടുത്ത് നടത്തിവന്ന തോട്ടത്തിൽ അജികുമാർ മറ്റുള്ളവരോടൊപ്പം പകൽ തടിനോക്കാൻ എന്ന വ്യാജേനെ എത്തിയിരുന്നു. തുടർന്ന് ഇവർ വീണ്ടും രാത്രിയിൽ എത്തി ഷെഡിൽ സൂക്ഷിച്ച റബർ ചണ്ടികൾ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസെടുക്കുകയും മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ, സന്തോഷ് കുമാർ, സി.പി.ഒമാരായ അൻവർ കരീം, ബിവിൻ, നിയാസ്, വിവേക്, പ്രദീപ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.