നാഗമ്പടം ബസ്സ്റ്റാൻഡിൽ ചൊവ്വാഴ്ച പൊലീസ് നടത്തിയ

പരിശോധന

കോട്ടയം ജില്ലയിൽ പൊലീസിന്‍റെ സ്പെഷൽ ഡ്രൈവും മിന്നൽ പരിശോധനയും

കോട്ടയം: ജില്ലയിൽ വാറന്‍റ് കേസുകളിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനും ജില്ല പൊലീസ് നേതൃത്വത്തിൽ സ്പെഷൽ ഡ്രൈവും മിന്നൽ പരിശോധനയും നടത്തി.

ജില്ലയിൽ വാറന്‍റ് കേസിൽ ഒളിവിൽ കഴിഞ്ഞവരെ പിടികൂടാൻ നടത്തിയ സ്പെഷൽ ഡ്രൈവിൽ 45 പേർ പിടിയിലായി. ചെറുതും വലുതുമായ വിവിധ കേസുകളിൽപെട്ട് കോടതിയിൽ ഹാജരാകാതിരിക്കുകയും കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുന്നവരെ പിടികൂടുന്നതിനും വേണ്ടിയാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്.

ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ 241 പേരെ പിടികൂടി. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍കഴിഞ്ഞ 45 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ജില്ലയിലെ വിവിധ ഡിവൈ.എസ്.പിമാർ എസ്.എച്ച്.ഒമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് ജില്ല പൊലീസിന്റെ നേതൃത്വത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ല ഡോഗ് സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. 

Tags:    
News Summary - Police special drive and lightning inspection in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.