ഗാന്ധിനഗർ: ക്വാർട്ടേഴ്സിൽ പ്രേതബാധയെന്ന പരാതി പരിഗണിക്കാതിരുന്നതിന് അഡ്മിനിസ്ട്രേറ്റ് ഓഫിസറോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ. സസ്പെൻഷൻ ഓർഡർ കൈപ്പറ്റാതെ ജീവനക്കാരൻ. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ താമസിക്കുന്ന മുടിയൂർക്കര ചാത്തുണ്ണിപാറ ജി ടൈപ്പ് ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധ ശല്യമുണ്ടെന്നും അതുകൊണ്ട് മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം സ്വദേശിയായ ജീവനക്കാരൻ കോളജ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകി.
എന്നാൽ, ഇത് തള്ളിയ അഡ്മിനിസ്ട്രേറ്റർ കെട്ടിടത്തിന് ചോർച്ചയോ മറ്റെന്തെങ്കിലും കാരണമോ പറഞ്ഞ് എഴുതിതന്നാൽ ക്വാർട്ടേഴ്സ് മാറ്റിത്തരാമെന്ന് പറഞ്ഞു. ക്ഷുഭിതനായ ജീവനക്കാരൻ ഓഫിസറോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു.
ഇതേ തുടർന്ന് ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട്, ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. എന്നാൽ, സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ ജീവനക്കാരൻ ഇതുവരെയും തയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.