ഓർമ നഷ്ടപ്പെട്ട് കാറിൽ കുടുങ്ങിയ വയോധികന് നാട്ടുകാർ തുണയായി

കറുകച്ചാൽ: ഓർമ നഷ്ടമായതിനെത്തുടർന്ന് കാറിൽ കുടുങ്ങിയ വയോധികനെ പഞ്ചായത്ത് അംഗത്തിെൻറയും നാട്ടുകാരുടെയും ഇടപെടലിൽ വീട്ടിലെത്തിച്ചു.

കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് കൈതേപ്പാലം സ്വദേശി വയോധികൻ കാറുമായി നെടുങ്ങാടപ്പള്ളിയിലെത്തിയത്.

ഓർമക്കുറവുള്ള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാർ റോഡരികിൽ നിർത്തിയിട്ടു. മണിക്കൂറുകളോളം കാറിനുള്ളിൽതന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ കാര്യം ചോദിച്ചെങ്കിലും ഓർമയില്ലാത്തതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ല.

കുന്നന്താനം നാലാം വാർഡ് അംഗം ഗിരീഷ്‌കുമാറും പ്രദേശവാസിയായ ജിനു വർഗീസ് എന്നിവർ ചേർന്ന് കാറിനുള്ളിൽനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽനിന്ന് ബന്ധുക്കളുടെ നമ്പർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി രാത്രിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

Tags:    
News Summary - Old man trapped in a car with lost memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.