കോട്ടയം: റബർ ബോർഡിനു കീഴിലെ റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനെ (ആർ.ടി.ഐ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റബർ െട്രയിനിങ്ങായി (എൻ.ഐ.ആർ.ടി) ഉയർത്തി. റബർ ബോർഡ് എക്സി. ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പ്രഖ്യാപനചടങ്ങ് ഉദ്ഘാടനം െചയ്തു.
കൃഷിയടക്കം റബറുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുടെ യുക്തിപൂർണവും ഫലപ്രദവുമായ വിനിയോഗം ആഗോളതലത്തിൽ മുന്നേറ്റം സമ്മാനിക്കും. വർധിച്ചുവരുന്ന പ്രകൃതിദത്ത റബറിെൻറ ആവശ്യകത നിറവേറ്റാൻ പരിശീലന, ഗവേഷണ, വിജ്ഞാനവ്യാപന മേഖലകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും കെ.എൻ. രാഘവൻ പറഞ്ഞു.
എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ്, ഡോ. എ.കെ. കൃഷ്ണകുമാർ, പ്രഹ്ലാദ റെഡ്ഡി, ഡോ. ആർ. മുഖോപാധ്യായ്, ഡോ. ആർ.കെ. മാത്തൻ, പി. സുധ, ഡോ. ആലീസ് ജോൺ എന്നിവർ സംസാരിച്ചു
കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയാണ് റബർ ബോർഡ് നടപ്പാക്കിയ പദ്ധതികൾ വിലയിരുത്തി ആർ.ടി.ഐക്ക് ദേശീയ പദവി നൽകാൻ ശിപാർശ ചെയ്തത്. പുതിയ പദവിയിലേക്ക് ഉയർത്തിയതിനൊപ്പം സ്ഥാപനത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ െട്രയിനിങ് (എൻ.ഐ.ആർ.ടി) എന്ന് പുനർനാമകരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.