കോട്ടയം മെഡിക്കൽ കോളജ്: കോവിഡ് ഡ്യൂട്ടിയിൽ പക്ഷപാതം കാണിക്കുന്നെന്ന് ജീവനക്കാർ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാട്ടുന്നതായി ആക്ഷേപം. മാർച്ച് ഒമ്പതിനാണ് ആദ്യമായി കോവിഡ് ബാധിതർ മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തുന്നത്.

അഞ്ചു മാസം പിന്നിടുമ്പോൾ, ആദ്യനാളുകളിൽ ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ ചില ജീവനക്കാർക്ക് ഇതുവരെ ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറൻറീൻ അനുവദിക്കുന്നുമില്ല.

സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. ഇത് രോഗവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് ഈ വിഭാഗം ജീവനക്കാർ പറയുന്നു.

അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുമ്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു. എന്നാൽ, നഴ്സിങ് അസിസ്റ്റൻറുമാർ രാത്രി ഡ്യൂട്ടിയിൽ 12 മണിക്കൂറും പകൽ ആറു മണിക്കൂറും ഒരേ വസ്ത്രങ്ങൾ ധരിക്കേണ്ടി വരുന്നു. ഡ്യൂട്ടി കഴിഞ്ഞാൽ കുളിക്കുന്നതിന് പൊതുവായ ശുചിമുറിയാണ് ഉപയോഗിക്കേണ്ടി വരുന്നതെന്നും പറയുന്നു.

എന്നാൽ, നഴ്സിങ് അസിസ്റ്റൻറ് വിഭാഗത്തിൽപെട്ട കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർ, രോഗികളുമായി അടുത്തിടപഴകില്ലെന്നും സുരക്ഷാ വസ്ത്രം ധരിച്ചാണ് ജോലി ചെയ്യുന്നതെന്നും പ്രോട്ടോകോൾ അനുസരിച്ചുള്ള ക്വാറൻറീൻ കാലാവധി ആവശ്യമില്ലെന്നും അധികൃതർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.