പി.ബി. ശ്രീജിത്
കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
നാലാംമൈൽ നെടുമല പയ്യനാനിയിൽ വീട്ടിൽ പി.ബി. ശ്രീജിത്തിനെയാണ് (27) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഉണ്ണികൃഷ്ണനും ബജാജ് ഫിനാൻസ് സ്ഥാപനത്തിലെ ഫീല്‍ഡ് ഓഫിസറായ ഇയാളും ചേര്‍ന്ന് കിടങ്ങൂർ സ്വദേശിയായ യുവാവില്‍നിന്ന് ഇയാളറിയാതെ 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഗൃഹോപകരണ സ്ഥാപനത്തിൽ ഇ.എം.ഐ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങാനെത്തിയ യുവാവിൽനിന്നും ഇയാളുടെ രേഖകൾ വെച്ച് ഇയാൾ അറിയാതെ ബജാജ് ഫിൻസെർവ് കമ്പനിയിൽനിന്ന് ലോണെടുത്ത് രണ്ടുതവണകളായി 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് സ്ഥാപന ഉടമയെ ഈ ഫിനാൻസ് സ്ഥാപനത്തിലെതന്നെ ജീവനക്കാരനായ ശ്രീജിത് സഹായിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥാപന ഉടമയായ ഉണ്ണികൃഷ്ണനെ ഉപഭോക്താക്കളുടെ പേരില്‍ പണംതട്ടിയ കേസില്‍ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂർ എസ്.എച്ച്.ഒ ടി. സതികുമാർ, എസ്.ഐമാരായ വി.എസ്. സൗമ്യന്‍, സുധീര്‍, എ.എസ്.ഐ പ്രീത, സി.പി.ഒമാരായ പി.സി. അരുണ്‍, ജോസ് ചാന്തർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.