കോട്ടയം: ഗുരു ജയന്തിദിനത്തിൽ വ്യാപക മദ്യവിൽപന നടത്തിയ ആളെ എക്സൈസ് പിടികൂടി. ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ ടി.കെ സാജനെയാണ് (57) കോട്ടയം എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ ബി. ആനന്ദരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്നും അഞ്ചര ലിറ്റർ അനധികൃത മദ്യവും, മദ്യം വിറ്റ വകയിൽ 650 രൂപയും പിടിച്ചെടുത്തു. ഇയാൾ ആർപ്പൂക്കര, വില്ലൂന്നി, പനമ്പാലം കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. മദ്യശാലകൾ പ്രവർത്തിക്കാത്ത സമയങ്ങളിൽ വീട്ടിലെത്തുന്നവർക്കും വെളുപ്പിന് മദ്യം കഴിക്കുന്ന ശീലമുള്ളവർക്കും ഇയാൾ മദ്യമെത്തിച്ച് കൊടുക്കുമായിരുന്നു. ജില്ലയിലെ വിവിധ ബിവറേജസ് ഔട്ട്ലെറ്റിൽനിന്നും വാങ്ങിയ മദ്യം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് വിൽപന നടത്തിയിരുന്നത്. ഓണത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.