തകർന്ന കരിനിലം-കുഴിമാവ് റോഡ്

കരിനിലം-കുഴിമാവ്; പേരിനില്ല റോഡ്

മുണ്ടക്കയം: കരിനിലം പോസ്റ്റ് ഓഫിസ് കവല മുതൽ കുഴിമാവ് വരെയുള്ള 10 കിലോമീറ്റർ റോഡ് ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിൽ. വലിയകുഴികളിൽ മഴവെള്ളം നിറയുന്നതോടെ യാത്ര ഇരട്ടിദുരിതമാകും. മുണ്ടക്കയം - കോരുത്തോട് വഴിയും പുഞ്ചവയൽ വഴിയും കുഴിമാവിലേക്ക് വഴി ഉണ്ടെങ്കിലും എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്ന സമാന്തരപാതയാണിത്. ചരിത്രപ്രസിദ്ധമായ പശ്ചിമക്ഷേത്രം, പ്ലാക്കപ്പടി, കൊട്ടാരം മേഖലയിലെ ജനങ്ങൾക്ക് പ്രയോജനകരമാണ് ഈ പാത. യുവാക്കൾ റോഡിൽ വാഴവെച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെ ഫണ്ട് അനുവദിച്ച് വാഗ്ദാനവും ജനപ്രതിനിധികൾ പ്രഖ്യാപിച്ചു. 12 ലക്ഷം രൂപക്ക് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ പദ്ധതി രൂപവത്കരിക്കുകയും ഏതാനും പണികൾ ചെയ്ത് അന്ന് കരാർ എടുത്ത കോൺട്രാക്ടർ ഒമ്പത് ലക്ഷം രൂപ വിനിയോഗിക്കുകയും ചെയ്തു. തുടർന്ന് നിർമാണത്തിന് പണം തികയില്ല എന്ന് അറിയിക്കുകയും ജോലി നിർത്തുകയുമായിരുന്നു. ഇനി പ്രഖ്യാപനങ്ങൾ വേണ്ട, റോഡ് നിർമാണം തുടങ്ങുന്ന നടപടി മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ജനങ്ങളുടെ നിലപാട്.

Tags:    
News Summary - Karinilam-Kujimaa; The road has no name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.