കോട്ടയം: അടുക്കളയിൽ കയറി വീട്ടമ്മയെ തോക്കു ചൂണ്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംശയമുള്ള ചിലരെ നിരീക്ഷിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു.
സംഭവം നടന്ന വീട്ടിലും പ്രദേശത്തും പൊലീസ് പരിശോധന നടത്തി. വീട്ടുകാരിൽനിന്ന് മൊഴിയെടുത്തു. ആരെയും സംശയമില്ലെന്നാണ് വീട്ടുകാർ മൊഴി നൽകിയിട്ടുള്ളത്. സമീപത്ത് സി.സി ടി.വികൾ ഇല്ലാത്തതിനാൽ ആളെക്കുറിച്ച് സൂചന കിട്ടിയിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് 'മാധ്യമം' കോട്ടയം സെക്യൂരിറ്റി വിഭാഗം ജീവനക്കാരൻ ചിങ്ങവനം വില്ലനാനിയിൽ രഘുവിെൻറ ഭാര്യ സോളിയെ അജ്ഞാതൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.
പുലർച്ച തുറന്നിട്ട അടുക്കളവാതിലിലൂടെ അകത്തുകടന്ന ഇയാൾ സോളിക്കുനേരെ 'മിണ്ടിപ്പോകരുത്' എന്ന് ഭീഷണിപ്പെടുത്തി തോക്കുചൂണ്ടുകയായിരുന്നു.
ഇവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ മതിൽ ചാടി കടന്നുകളഞ്ഞു. മങ്കി ക്യാപ് ധരിച്ച് ടൗവൽകൊണ്ട് വായും മൂക്കും മൂടിയിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.